ആർത്തവ അവധി: വേദന സംഹാരി 

ലിംഗസമത്വത്തിലേക്കുള്ള വഴിയിലെ എല്ലാ തടസ്സങ്ങളും ഇല്ലാതാവണം 

February 27, 2023 12:43 pm | Updated 12:43 pm IST

ലിംഗസമത്വത്തിലേക്കുള്ള വഴിയിലെ പല തടസ്സങ്ങളും നീക്കം ചെയ്യപ്പെട്ടെങ്കിലും ചിലത് ഇപ്പോഴും അവശേഷിക്കുന്നു. ഉന്നത വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും കാരണം ജോലിയും ജീവിതവും സമന്വയിപ്പിച്ച് കൊണ്ടുപോകുന്നത് സ്വപ്നം കാണാൻ കഴിയുന്ന വർത്തമാനകാലത്തിലേക്ക് എത്താൻ സ്ത്രീകൾ കഠിനമായി പ്രയത്നിച്ചു. എന്നാൽ ജോഡികൾ തമ്മിലുള്ള സമത്വം ഇപ്പോഴും പലർക്കും ഒരു യാഥാർത്ഥ്യമല്ല. പ്രത്യുൽപാദന ആരോഗ്യവുമായി ബന്ധപ്പെട്ട അവകാശങ്ങൾ കഠിനമായി പോരാടി നേടിയതായിരുന്നെങ്കിലും, സ്ത്രീകളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിന് നയപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാരുകളെ അനുനയിപ്പിക്കുന്നതിൽ അവർ വിജയിച്ചു. ഇന്ത്യയിൽ, 1961-ൽ പാർലമെന്റ് പാസാക്കിയ പ്രസവാനുകൂല്യ നിയമത്തിൽ സ്ത്രീകൾക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങൾ നൽകുന്നതിനായി കാലാകാലങ്ങളിൽ ഭേദഗതികൾ വരുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ശമ്പളത്തോടുകൂടിയ പ്രസവാവധി നേരത്തെയുണ്ടായിരുന്ന 12 ആഴ്ചയിൽ നിന്ന് 26 ആഴ്ചയായി നീട്ടി. ആർത്തവ വേദനാ അവധി സംബന്ധിച്ച് നയം രൂപീകരിക്കാൻ കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തെ സമീപിക്കാൻ ഹർജിക്കാരനോട് സുപ്രീം കോടതി നൽകിയ നിർദേശത്തെ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. ഇതിന് വ്യത്യസ്ത ‘മാനങ്ങൾ’ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി, മുഖ്യ ന്യായാധിപൻ ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് സ്ത്രീകൾക്ക് ജോലി വാഗ്ദാനം ചെയ്യുന്ന തൊഴിലുടമകൾക്ക് ഈ ജൈവിക പ്രക്രിയ “നിരുത്സാഹപ്പെടുത്തുന്ന” ഒരു ഘടകമായി മാറരുതെന്ന് പറഞ്ഞു. വിദ്യാർത്ഥിനികൾക്കും ജോലി ചെയ്യുന്ന സ്ത്രീകൾക്കും ആർത്തവ വേദനാ അവധി അനുവദിക്കുന്നതിനുള്ള നിയമങ്ങൾ രൂപീകരിക്കാൻ കോടതി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് ഒരു ഹർജി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് നിലവിലുള്ള മുൻവിധിയെ ഉറപ്പിക്കാൻ കാരണമാകുമെന്നും വിവേചനം വർദ്ധിപ്പിക്കുമെന്നും ആശങ്കയുണ്ട്.

ഇന്ത്യയിൽ കേരളത്തിലും ബിഹാറിലും ആർത്തവ വേദനാ അവധി നൽകുന്നുണ്ട്. ഭക്ഷണ വിതരണ ആപ്പായ സൊമാറ്റോയും ഇത് നടപ്പിലാക്കിയിട്ടുണ്ട്. ഇന്തോനേഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, സ്പെയിൻ, സാംബിയ എന്നിവിടങ്ങളിൽ ഈ നയം തൊഴിൽ നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, പ്രതികൂല ലിംഗ സ്ഥിരസങ്കല്പങ്ങളെ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞ് പല സ്ത്രീവിമോചനവാദികൾ ഈ നീക്കത്തെ അപലപിച്ചിട്ടുണ്ട്. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലിസ്ഥലങ്ങളിലും, പ്രത്യേകിച്ച് അനൗപചാരിക മേഖലയിൽ, ശുചിത്വ സൗകര്യങ്ങളുടെ അഭാവം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. 2010-നും 2020-നും ഇടയിൽ ലോകബാങ്ക് കണക്കുകൾ പ്രകാരം ജോലി ചെയ്യുന്ന സ്ത്രീകളുടെ ശതമാനം 26-ൽ നിന്ന് 19 ആയി കുറഞ്ഞു. കൂടുതൽ സ്ത്രീകളെ തൊഴിലാളി സമൂഹത്തിൽ ചേരാൻ പ്രോത്സാഹിപ്പിക്കുന്നതിനായി, അവർക്ക് ഉന്നത വിദ്യാഭ്യാസവും കൂടുതൽ അവസരങ്ങളും നൽകേണ്ടത് അത്യാവശ്യമാണ്. ചില അവസരങ്ങളിൽ ശുചിമുറികളില്ലാത്തതിനാൽ പെൺകുട്ടികൾ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടതായി വരുന്നുണ്ട്. എല്ലാവർക്കും മികച്ച സൗകര്യങ്ങൾ നൽകുവാൻ പരിശ്രമിക്കേണ്ട ഒരു ലോകത്ത്, ഒരു വിഭാഗവും പിന്നാക്കം പോകുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് സമൂഹത്തിന്റേയും സർക്കാരുകളുടേയും ഉത്തരവാദിത്തമാണ്. പല രാജ്യങ്ങളും ഗുണനിലവാരമുള്ള ജീവിതത്തിനായി നാല് ദിവസത്തെ പ്രവൃത്തി ദിനങ്ങൾ പരീക്ഷിക്കുന്നു. മറ്റു ചിലർ പിതൃത്വ അവധി വാഗ്ദാനം ചെയ്യുന്നു. അതുവഴി രക്ഷാകർതൃത്വം ശരിയായി, തുല്യമായി പങ്കിടുന്നത് കൊണ്ട് തൊഴിലുടമകൾ സ്ത്രീകളെ നിയമിക്കുന്നത് ഒരു പോരായ്മയായി കാണുന്നില്ല. ലിംഗസമത്വത്തിലേക്കും തുല്യതയിലേക്കുമുള്ള വഴിയിലെ എല്ലാ തടസ്സങ്ങളും ഇല്ലാതാക്കണം.

This editorial has been translated from English, which can be read here.

Top News Today

Sign in to unlock member-only benefits!
  • Access 10 free stories every month
  • Save stories to read later
  • Access to comment on every story
  • Sign-up/manage your newsletter subscriptions with a single click
  • Get notified by email for early access to discounts & offers on our products
Sign in

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.