ബോക്സിങ്: സുവർണ്ണ മുഷ്ടി

ഇന്ത്യൻ വനിതാ ബോക്‌സർമാരുടെ സ്വർണക്കൊയ്ത്ത് മറ്റുള്ളവർക്ക് പ്രചോദനമാകണം

March 28, 2023 11:37 am | Updated 11:37 am IST

2006-ൽ തങ്ങളുടെ മുൻഗാമികളായ എം.സി. മേരി കോം, സരിതാദേവി, കെ.സി. ലേഖ, ആർ.എൽ. ജെന്നി എന്നിവരെപ്പോലെ ഡൽഹി വേൾഡ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ ബോക്സർമാർ നാല് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി. 2024-ലെ പാരീസ് ഒളിമ്പിക്‌സിനുള്ള യോഗ്യതാ ഇനമായ ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിന് മുന്നോടിയായുള്ള ഈ സുവർണ്ണ നേട്ടം ശക്തമായ ഒരു സന്ദേശമാണ് നൽകുന്നത്. പതിനേഴു വർഷങ്ങൾക്ക് മുമ്പ്, നാല് സ്വർണ്ണവും, ഒരു വെള്ളിയും, മൂന്ന് വെങ്കലവും എന്ന എക്കാലത്തെയും മികച്ച പ്രകടനം ഇന്ത്യ കാഴ്ചവെച്ചപ്പോൾ, ചാമ്പ്യൻഷിപ്പ് അതിന്റെ പ്രാരംഭ ഘട്ടത്തിലായിരുന്നു. ഈ വിജയങ്ങൾ നേടി ആറ് വർഷങ്ങൾക്ക് ശേഷമാണ് വനിതാ ബോക്‌സിംഗ് ഒളിമ്പിക്സിൽ അരങ്ങേറ്റം കുറിക്കുന്നത്. ഒളിമ്പിക്സിൽ മത്സരിക്കാൻ 65 രാജ്യങ്ങളിൽ (ഉക്രെയ്ൻ യുദ്ധത്തിനിടയിൽ റഷ്യൻ, ബെലാറഷ്യൻ അത്ലറ്റുകൾ പങ്കെടുക്കുന്നതിനാൽ ചില പ്രമുഖ രാജ്യങ്ങൾ ബഹിഷ്കരിച്ചിട്ടും) നിന്ന് 300-ലധികം അപേക്ഷകൾ ലഭിച്ച ഈ സമയത്ത്, ഇന്ത്യയുടെ നാല് സ്വർണ്ണം ആതിഥേയരെ മൂന്നാം തവണയും പട്ടികയിൽ ഒന്നാമതെത്തിച്ചുകൊണ്ട് ശ്രദ്ധയാകർഷിക്കുന്നു. സുവർണ്ണ താരങ്ങളായ നിതു ഗംഗാസ് (48 കിലോഗ്രാം), നിഖത് സരീൻ (50 കിലോഗ്രാം), ലോവ്‌ലിന ബോർഗോഹെയ്‌ൻ (75 കിലോഗ്രാം), സവീതി ബൂറ (81 കിലോഗ്രാം) എന്നിവർ വ്യത്യസ്ത നേട്ടങ്ങൾ മുൻപ് കൈവരിച്ചിട്ടുണ്ടെങ്കിലും അവർക്ക് അവരെത്തന്നെ വീണ്ടും തെളിയിക്കേണ്ടി വന്നു. കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവായ നിതു, മുൻനിരയിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നതിൽ അതീവ തത്പരയായിരുന്നു. 52 കിലോഗ്രാം വിഭാഗത്തിൽ ലോക ചാമ്പ്യനായ നിഖാത്ത്, ഒളിമ്പിക്സ് മാനദണ്‌ഡത്തിനനുസരിച്ച് ഭാരം കുറച്ച്, സീഡ് ചെയ്യപ്പെടാതെ ആറ് ശക്തരായ എതിരാളികളെ നേരിടുകയും ചെയ്തു. മേരിക്ക് ശേഷം ഒന്നിലധികം ലോക കിരീടങ്ങൾ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരി എന്ന നിലയിൽ നിഖാത്ത് പ്രഥമശ്രേണിയിൽ ഇടം പിടിച്ചു. രണ്ട് തവണ ലോക വെങ്കല മെഡൽ നേടിയ, ഒളിമ്പിക് മെഡൽ ജേതാവുകൂടിയായ ലോവ്‌ലിന ഒരു പുതിയ ഒളിമ്പിക് ഭാരത്തിൽ ഉറച്ചുനിൽക്കാൻ തീരുമാനിച്ചു. അതേസമയം 2014-ലെ ലോക വെള്ളി മെഡൽ ജേതാവും മുപ്പതുകാരിയുമായ സവീതി താൻ ഒട്ടും പുറകിലല്ലെന്ന് അടിവരയിടാൻ ആഗ്രഹിച്ചു. 19-കാരിയായ പ്രീതി സായ് പവാർ (54 കിലോ), ജെയ്‌സ്‌മിൻ ലംബോറിയ (60 കിലോ) എന്നീ ആവേശമുണർത്തിയ ചില പ്രതിഭകൾ എല്ലാവരെയും ആകർഷിച്ചു. ഒന്നിലധികം ബോക്‌സർമാർ ഒരേ ഇനത്തിൽ മത്സരിക്കാൻ താല്പര്യപ്പെടുന്നത് ഒളിമ്പിക്‌സിന് മുൻപ് പരിശീലകർക്ക് വെല്ലുവിളി ഉയർത്തിയിട്ടുണ്ട്.

വനിതാ ബോക്‌സിംഗിന്റെ മത്സരക്ഷമതയും ആകർഷണീയതയും പ്രകടമാക്കിയ ചാമ്പ്യൻഷിപ്പ് ഇന്റർനാഷണൽ ബോക്‌സിംഗ് അസോസിയേഷന് (ഐ.ബി.എ.) പ്രോത്സാഹനം നൽകണം. വിവിധ വിഷയങ്ങൾ മൂലം ഒളിമ്പിക്‌സിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായി ഐ.ബി.എ. തർക്കത്തിലാണ്. ഒരു സ്വതന്ത്ര മക്ലാരൻ ടീമിന്റെ നിരീക്ഷണത്തിലുള്ള ഐ.ബി.എ., സുതാര്യതയും നീതിയും ഉറപ്പാക്കാൻ ശ്രമിച്ചു. അന്യായമായ നേട്ടങ്ങൾ ഉണ്ടാക്കിയ നടത്തിപ്പുകാർക്കും മത്സരാർത്ഥികൾക്കുമെതിരെ ഐ.ബി.എ. നടപടിയെടുത്തു. പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള പ്രോത്സാഹനമായി ഓരോ വിജയിക്കും $100,000 ഉൾപ്പെടുന്ന ആകർഷകമായ സമ്മാനവും, ബോക്‌സർമാർക്ക് സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. ചില ഒറ്റപ്പെട്ട പിഴവുകൾ ഒഴിവാക്കിയാൽ, മത്സരത്തിന്റെ നടത്തിപ്പ് കുറ്റമറ്റതായിരുന്നു. ഇന്ത്യയെ സാധ്യതയുള്ള ഒരു വിപണിയായും, ഒരു പ്രധാന ബോക്സിംഗ് കേന്ദ്രമായും കാണാൻ ഇത് ഐ.ബി.എയെ പ്രേരിപ്പിച്ചിട്ടുണ്ട്. ഒളിമ്പിക്‌സിൽ മികച്ച പ്രകടനം നടത്താൻ ആഗ്രഹിക്കുന്ന ബോക്‌സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഇത്തരം മുൻനിര മത്സരങ്ങൾ വീണ്ടും നടത്താൻ ആഗ്രഹിക്കുന്നു. ഇത് ബോക്‌സിംഗ് സമൂഹത്തിന് കൂടുതൽ പ്രചോദനമേകും.

This editorial has been translated from English, which can be read here.

0 / 0
Sign in to unlock member-only benefits!
  • Access 10 free stories every month
  • Save stories to read later
  • Access to comment on every story
  • Sign-up/manage your newsletter subscriptions with a single click
  • Get notified by email for early access to discounts & offers on our products
Sign in

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.