ഗവർണർമാരുടെ നിഷ്‌ക്രിയത്വം: അനന്തമായ കാലതാമസം

വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങൾ ഭരണഘടനാപരമായ പ്രവർത്തനങ്ങളെ ബാധിക്കരുത് 

March 18, 2023 11:30 am | Updated 11:30 am IST

ഗവർണർമാരുടെ പെരുമാറ്റമോ നിഷ്‌ക്രിയത്വമോ ന്യായാധിപ പരിശോധനയ്ക്ക് അടിക്കടി വിധേയമാകുന്നത് രാജ്ഭവനുകളിലെ അധികാരികളും അതാത് മുഖ്യമന്ത്രിമാരും തമ്മിലുള്ള ബന്ധത്തിന്റെ മോശമായ അവസ്ഥയെയാണ് കാണിക്കുന്നത്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി നൽകാൻ ഗവർണർ ഡോ. തമിഴിസൈ സൗന്ദരരാജന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന സർക്കാരിന്റെ അസാധാരണ ഹർജി സുപ്രീം കോടതി ഉടൻ പരിഗണിക്കും. അടുത്തിടെ, ഗവർണർ നിയമസഭ വിളിക്കുന്നതിൽ കാലതാമസം വരുത്തിയെന്ന് പരാതിപ്പെട്ട പഞ്ചാബ് സർക്കാരിന്റെ ഹർജി സുപ്രീം കോടതി തീർപ്പാക്കി. സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്ന ദിവസം നിയമസഭ ചേരുമെന്ന് ഗവർണറുടെ പ്രതിനിധി കോടതി മുമ്പാകെ അറിയിച്ച ശേഷമാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. മുൻ ദശകങ്ങളിൽ, ഗവർണർമാർക്ക് നിർദ്ദേശം നൽകാനോ ഭരണഘടനാപരമായ കാര്യങ്ങളിൽ അവരുടെ നിഷ്‌ക്രിയത്വത്തെ ചോദ്യം ചെയ്യാനോ ഉദ്ദേശിച്ച ഒരു ഹർജി ആദ്യഘട്ടത്തിൽത്തന്നെ തള്ളപ്പെടുമായിരുന്നു. എന്നിരുന്നാലും, ഗവർണറുടെ ഓഫീസ് പ്രകടമായി  രാഷ്ട്രീയവൽക്കരിക്കപ്പെട്ടിരിക്കുന്നതിനാൽ, അത്തരം നിഷ്ക്രിയത്വം ന്യായമാണോ എന്ന് പരിശോധിക്കാൻ കോടതികൾ നിർബന്ധിതരാകുന്നു. ഭരണഘടനയിൽ കൃത്യമായ സമയപരിധി നിർദ്ദേശിക്കപ്പെടാത്തതിനാൽ തീരുമാനങ്ങൾ അനിശ്ചിതമായി വൈകിപ്പിക്കുന്ന രീതി ചില ഗവർണർമാർ പൂർണ്ണമായി ഉപയോഗപ്പെടുത്തുന്ന അസ്വസ്ഥജനകമായ പ്രവണത സമീപ വർഷങ്ങളിൽ കാണുന്നുണ്ട്. ഈ തന്ത്രം തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന്റെ നിയമനിർമ്മാണ കാര്യപരിപാടിയെ പൂർണ്ണമായും സ്തംഭിപ്പിക്കുന്നു.

പല സംസ്ഥാനങ്ങളിലും രാജ്ഭവനും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിൽ കണ്ടുവരുന്ന സംഘർഷം, തെലങ്കാനയിൽ രൂക്ഷമാണ്. മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു തന്നെ ബഹിഷ്‌കരിക്കുകയാണെന്നും, തന്റെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുന്നില്ലെന്നും ഡോ.സൗന്ദരരാജൻ ആരോപിച്ചു. സംസ്ഥാന സർക്കാരാകട്ടെ, ഗവർണർ മന്ത്രിസഭയുമായി ചേരാതെ സ്വതന്ത്രമായി പ്രവർത്തിക്കാൻ ശ്രമിക്കുന്നുവെന്ന് കരുതുന്നതിനാൽ അസ്വസ്ഥമാണ്. സംസ്ഥാന സർക്കാർ കോടതിയിൽ പോയതിന്റെ പിറ്റേന്ന് ഗവർണറുടെ അക്കൗണ്ടിൽ നിന്നും പുറത്തു വന്ന ഒരു ട്വീറ്റ് – രാജ്ഭവൻ ഡൽഹിയേക്കാൾ അടുത്താണ് എന്ന സന്ദേശം നൽകുന്നു. സർക്കാർ സൗഹൃദരഹിതവും മര്യാദയില്ലാത്തതുമാണെന്ന ഗവർണറുടെ കാഴ്ചപ്പാടുമായി ഈ നിലപാടിന് ബന്ധമുണ്ടെന്നാണ് ഇത്  സൂചിപ്പിക്കുന്നത്. ഇത്തരം കാഴ്ച്ചപ്പാടുകൾ ഭരണഘടനാ വിഷയങ്ങളിൽ കാര്യമാക്കേണ്ടതില്ല. ഗവർണർക്ക് ഒരു ബില്ലിന് അംഗീകാരം നൽകുകയോ, നിരസിക്കുകയോ, അല്ലെങ്കിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി മാറ്റിവെക്കുകയോ ചെയ്യാം. അനുയോജ്യമായ സന്ദർഭങ്ങളിൽ, അത് പുനഃപരിശോധിക്കാൻ മടക്കി അയയ്ക്കുകയും ആവാം. എന്നിരുന്നാലും, ഇതൊന്നും ബില്ലിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള ഗവർണറുടെ വ്യക്തിപരമായ കാഴ്ച്ചപ്പാടിനെ അടിസ്ഥാനമാക്കിയാവരുത്. വല്ലപ്പോഴും ഏതെങ്കിലും ബിൽ മൗലികാവകാശങ്ങൾ ലംഘിക്കുന്നതായി തോന്നുന്നെങ്കിൽ, അപ്പോൾ ഉയരുന്ന ചോദ്യം മനസ്സിലാക്കാൻ കഴിയും. എന്നാൽ ഒരു ബിൽ അംഗീകാരത്തിനായി അവതരിപ്പിക്കുമ്പോൾ ഗവർണർ അതിന്റെ നിയമസാധുതയെക്കുറിച്ചോ നിയമസഭയുടെ കഴിവിനെക്കുറിച്ചോ തീരുമാനിക്കേണ്ടതുണ്ടോ എന്നതാണ് കോടതിയിൽ നിന്ന് ആധികാരികമായ പ്രഖ്യാപനം ആവശ്യമുള്ള പ്രസക്തമായ ചോദ്യം. സുപ്രീം കോടതി ഈയിടെ പരാമർശിച്ചതുപോലെ, ഭരണഘടനാ അധികാരികൾ തമ്മിലുള്ള സംഭാഷണം മത്സരിച്ച് ജയിക്കാൻ വേണ്ടിയാകരുത്. രാഷ്ട്രീയപരവും വ്യക്തിപരവുമായ ഭിന്നതകൾ ഭരണഘടനാപരമായ പ്രവർത്തനങ്ങളെ ബാധിക്കരുത്. 

This editorial has been translated from English, which can be read here.

0 / 0
Sign in to unlock member-only benefits!
  • Access 10 free stories every month
  • Save stories to read later
  • Access to comment on every story
  • Sign-up/manage your newsletter subscriptions with a single click
  • Get notified by email for early access to discounts & offers on our products
Sign in

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.